Wednesday, February 15, 2012

ഡി.എച്ച്.ആര്‍.എമ്മിന്റെ സംസ്ഥാനഭരണസമിതിയെ തിരഞ്ഞെടുത്തു.

എറണാകുളം: ഡി.എച്ച്.ആര്‍.എം 2012ലെയ്ക്കുള്ള ഭരണസമിതി നിലവില്‍ വന്നു.
സംസ്ഥാന ചെയര്‍മാന്‍ സജിമോന്‍ ചേലയം, ജനറല്‍ സെക്രട്ടറി ഷൈജു മുണ്ടയ്ക്കല്‍, 
സംസ്ഥാന ഓര്‍ഗനൈസര്‍ ശാന്തിനി മടവൂര്‍, ട്രഷറര്‍ രജ്ഞിനി സി.റ്റി എന്നിവരെയാണ് 
ജില്ലാ ഭാരവാഹികളുടെ ഫോറം തിരഞ്ഞെടുത്തത്. വൈസ്‌ചെയര്‍മാനായി പ്രശാന്ത് കോളിയൂര്‍, 
ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ കല്ലമ്പലം, എന്നിവരാണ് മറ്റുഭാരവാഹികള്‍.സംസ്ഥാന കമ്മിറ്റി അംഗങ്ങളായി മനോജ് പൂവക്കാട്, ദിനേശ് കൊടുമണ്‍, കൊല്ലം സജി, രാഹുല്‍ ഉമയനല്ലൂര്‍, വര്‍ക്കല തുളസീദാസ്, വയല ബാലന്‍, അശോകന്‍ വാമനാപുരം, സന്ധ്യാ എസ്.നെടുമ്പന, മനോജ് ഇരവിപുരം,ശശി പരവൂര്‍, ഉണ്ണി ഇട്ടിവ, എന്നിവരെയും തിരഞ്ഞെടുത്തു.
സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായി വി.വി.സെല്‍വരാജ്, ദാസ്.കെ.വര്‍ക്കല, 
സെലീന പ്രക്കാനം, രമ്യാ കെ.ആര്‍(എഡിറ്റര്‍-നാട്ടുവിശേഷം), എ.റ്റി രവീന്ദ്രന്‍, 
എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ ഉള്‍പ്പെടുത്തി ഡി.എച്ച്.ആര്‍.എം സംസ്ഥാന കമ്മിറ്റി 
വിപുലപ്പെടുത്തി.ജാതി ചിന്തവെടിഞ്ഞ്  ഇന്ത്യയിലെ മാതൃകാ ജനാധിപത്യസമൂഹമാക്കാന്‍ കേരളീയരെ ചിന്തിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍സജിമോന്‍ ചേലയം പറഞ്ഞു. ഇന്ന് കമ്മ്യൂണിസത്തിന്റെ മറവില്‍ പട്ടികജാതിവിഭാഗക്കാരെ അടിച്ചമര്‍ത്തുന്ന ജാതി വെറിയന്‍മാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.സംസ്ഥാന കമ്മറ്റി ഓഫീസില്‍ വെച്ചുനടന്ന യോഗത്തില്‍ ഡി.എച്ച്.ആര്‍.എം ഭാരവാഹികള്‍ക്ക് മറ്റു സഹപ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു.പുതിയ ഭാരവാഹികള്‍ക്ക് ജില്ലാഅടിസ്ഥാനത്തില്‍ ജനകീയ സ്വീകരണം നല്‍കാന്‍ പൊതുയോഗത്തില്‍ തീരുമാനമായി.





2 comments:

  1. അനീതിക്കെതിരെ ശബ്ദിക്കുന്ന അവകാശങ്ങക്ക് വേണ്ടി ശബ്ദിക്കുന്ന ഡി എച്ച് ആര്‍ എമ്മിന് വിപ്ലവഭിവാദ്യങ്ങള്‍.......................................................................................

    ReplyDelete
  2. ഡി.എച്ച്.ആര്‍.എമ്മിന്റെ ഈ ബ്ലോഗില്‍. സംഘടനയുടെ കാര്യപരിപാടികളുടെ കൂടെ ദളിത്പക്ഷ രചനക്കള്‍ മറ്റു ഭാഷകളില്‍ രചിക്കപ്പെട്ട ദളിത്പക്ഷ എഴുത്തുകളുടെ വിവര്‍ത്തനങ്ങള്‍ എന്നിവ ചേര്‍ക്കുന്നത് നന്നായിരിക്കും എന്നു കരുതുന്നു. പ്രായോഗിക തലത്തില്‍ മാത്രമല്ല താത്വികമായും സവര്‍ണ-ജാതീയ ചിന്തകളെ എതിര്‍കേണ്ടത് അനിവാര്യമാണ്‌‌.

    ReplyDelete